കൊൽക്കത്ത: പൗരത്വ നിയമത്തിനെതിരായി പശ്ചിമ ബംഗാളിൽ സംഘർഷം വീണ്ടും ശക്തമാകുന്നു. കോന എക്പ്രസ്വേയിലും ഹൗറയിലെ എൻ.എച്ച് 6ലുമാണ് സംഘർഷങ്ങൾ ഉണ്ടായിരിക്കുന്നത്. ബംഗാളിൽ സൻക്റെയിൽ റെയിൽവേ സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. ആളില്ലാത്ത അഞ്ച് ട്രെയിനുകൾക്ക് തീവെച്ചു. 15 ബസുകൾക്കും തീവെച്ചിട്ടുണ്ട്.
ബറാസാത്-ഹസനാബാദ് സെക്ഷനിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഹരുവ റോഡ്-ചംപാപുകുർ സ്റ്റേഷനുകൾക്കിടയിലും ഗതതാഗത തടസമുണ്ട്. അതേസമയം, സംസ്ഥാനത്ത് നിയമവും ഭരണഘടനയും സംരക്ഷിക്കാൻ മുഖ്യമന്ത്രി മമത ബാനർജി തയാറാവണമെന്ന് പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ദാൻകർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നിയമത്തിനെതിരെ പ്രതിഷേധിച്ച ആയിരങ്ങൾ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ബെൽദങ്ക റെയിൽവെ സ്റ്റേഷൻ കോംപ്ലക്സിന് തീയിട്ടിരുന്നു. ഇവിടെ നിയോഗിച്ച റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. വിവിധ ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് മുർഷിദാബാദ്. ആക്രമണത്തെ തുടർന്ന് ഇവിടെ റെയിൽ ഗതാഗതം തടസപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.