ലഖ്നോ: ഉത്തർപ്രദേശിലെ ആശുപത്രി മോർച്ചറിയിൽ സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ച നിലയിൽ. അസംഗ്രാഹിലാണ് അപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് നാല് ദിവസമായി മൃതദേഹം മോർച്ചറിയിൽ തന്നെയായിരുന്നു.
ഏപ്രിൽ 29നാണ് അപകടത്തിൽപ്പെട്ട സ്ത്രീയെ ബൽറാംപൂരിലെ മണ്ഡാലയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ഇവർ അടുത്ത ദിവസം മരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. മരണവിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
എന്നാൽ, ഇക്കാര്യത്തിൽ പൊലീസിെൻറ ഭാഗത്ത് നിന്നും തുടർ നടപടികളുണ്ടായില്ല. ആശുപത്രി അധികൃതർ മൃതദേഹത്തിെൻറ പോസ്റ്റ്മാർട്ടവും നടത്തിയില്ല. നാല് ദിവസത്തിന് ശേഷം മോർച്ചറിയിലെത്തിയപ്പോൾ മൃതദേഹം ഉറുമ്പരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ത്വരിത നടപടികളുമായി അധികൃതർ രംഗത്തെത്തി. മൃതദേഹത്തിെൻറ പോസ്റ്റ്മാർട്ടം നടത്തുമെന്നും സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.