പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ അബദ്ധത്തില്‍ എസ്‌.ഐ വെടിവെച്ചു; സംഭവം യു.പിയിൽ -വിഡിയോ

ലക്‌നൗ: പാസ്പോർട്ട് വെരിഫിക്കേഷനായി പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയെ അബദ്ധത്തില്‍ എസ്‌.ഐ വെടിവെച്ചു. യു.പി അലിഗഢിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്ത്രീയുടെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മക്കയിലേക്ക് ഉംറ പോകാനായി പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരം തിരക്കാനാണ് ഇഷ്‌റാത് പൊലീസ് സ്റ്റേഷനിൽ എത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ കസേരയിൽ ഇരിക്കവേയാണ് വെടിയേറ്റത്. തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്ത എസ്.ഐയുടെ കൈകളിൽ ഇരുന്ന് പൊട്ടുകയായിരുന്നു. വെടിയേറ്റ ഇഷ്റതിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവരുടെ തലയിലാണ് പരിക്കേറ്റത്.

എസ്‌.ഐ മനോജ് ശര്‍മയുടെ കൈയിലിരുന്ന തോക്കാണ് പൊട്ടിയത്. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.മനോജ് ശർമ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

‘മനോജ് ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിക്കേറ്റ സ്ത്രീ ഇപ്പോള്‍ ചികിത്സയിലാണ്’- അലിഗഢ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് കലാനിധി നൈതാനി പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനായ എസ്‌ഐയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - UP woman goes to police station for passport verification, gets shot by cop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.