ലക്നോ: ഉത്തർപ്രദേശിൽ കാമുകിയെ വെടിവെച്ചുകൊന്നശേഷം സ്വയം ജീവനൊടുക്കി യുവാവ്. ഉത്തർപ്രദേശിലെ സംഭാൽ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. 24കാരിയായ മമതയെ വെടിവെച്ചുകൊന്നശേഷം ശിവം(25) ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു.
എന്നാൽ ശിവത്തെ പെൺകുട്ടിയുടെ വീട്ടുകാർ കൊല്ലുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മമതയെ കാണാനെത്തിയ ശിവം സ്റ്റെയർകേസിൽ വെച്ച് മമതയെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് പറയുന്നത്.
മറ്റൊരു വീടിന്‍റെ ടെറസിൽ നിന്നാണ് ശിവത്തിന്‍റെ ജഡം കണ്ടെത്തിയത്. നെഞ്ചത്ത് വെടിയേറ്റിരുന്നു. സമീപത്തുനിന്നും മറ്റൊരു ആയുധവും പൊലീസ് കണ്ടെടുത്തു. ശിവം അറിയാതെ മമതയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, രണ്ടുപേരുടേയും കൊലപാതകത്തിന് ഉത്തരവാദികൾ മമതയുടെ വീട്ടുകാരാണെന്ന് ശിവത്തിന്‍റെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം, ശിവത്തിന്‍റെ ബന്ധുക്കളാണ് കൊലപാതകികൾ എന്നാണ് മമതയുടെ വീട്ടുകാർ പറയുന്നത്. പെൺകുട്ടിയുടെ പിതാവിനെയും സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.