മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ആരോപണം; യു.പിയിൽ ലവ് ജിഹാദ് നിയമപ്രകാരം യുവാവ് അറസ്റ്റിൽ

ഗൊരഖ്പുർ: ഉത്തർപ്രദേശിൽ മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന് ആരോപിച്ച് ലവ് ജിഹാദ് നിയമപ്രകാരം യുവാവ് അറസ്റ്റിൽ. യുവാവ് യഥാർഥ പേരും വിവരങ്ങളും മറച്ചുവെച്ച് വിവാഹം കഴിച്ചുവെന്നും യുവതിയെ മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്നും പൊലീസ് പറയുന്നു.

മൈനുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്‍റെ അടുത്ത ബന്ധുവായ റഹ്മാൻ അലിയെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയോട് സ്വന്തം പേര് മറച്ചുവെച്ചുവെന്നും മുന്ന യാദവ് എന്നാണ് പേരുപറഞ്ഞിരുന്നതെന്നും പൊലീസ് ആരോപിച്ചു. കഴിഞ്ഞവർഷം പരിചയപ്പെട്ട ഇരുവരും അടുത്തിടെ വിവാഹം കഴിക്കുകയും ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. കുറച്ചുനാളുകൾക്ക് ശേഷം യുവതിയെ മൈനുദ്ദീൻ മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.

തുടർന്ന് യുവതി പരാതി നൽകിയെന്നും ഇതുപ്രകാരം യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - UP Man arrested under Love Jihad Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.