ലഖ്നോ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി മൂന്ന് ഡോക്ടർമാർ ചേർന്ന് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബസ്തി സദർ കോട്‌വാലിയിലാണ് സംഭവം. ഡോക്ടർമാരിൽ ഒരാൾ സമൂഹമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇയാൾ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന്, ആശുപത്രിയിലെത്തിയ യുവതിയെ ഇയാൾ തന്‍റെ ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. ഇയാളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മറ്റ് രണ്ട് ഡോക്ടർമാരും യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയായ യുവതി സംഭവശേഷം ബസ്തിയിൽ നിന്ന് ലഖ്‌നോവിലെത്തി പൊലീസിൽ പരാതി നൽകി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയുമായി സൗഹൃദത്തിലായിരുന്ന ഡോക്ടറെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.