ന്യൂഡൽഹി: തന്‍റെ മകളെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെയും വെടിവെച്ചു കൊല്ലണമെന്ന് ഉന്നാവ് പെൺകുട്ടിയുടെ പിതാവ്. അതിന് സാധിക്കുന്നില്ലെങ്കിൽ അവരെ തൂക്കിക്കൊല്ലാൻ വിധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
സഹോദരിയെ കൊലപ്പെടുത്തിയ പ്രതികളെയും കൊല്ലണം. അവളെ മരണത്തിന് വിട്ടുെകാടുക്കില്ലെന്ന് ഉറപ്പ് നൽകിയെങ്കിലും അത് പാലിക്കാനായില്ല. അതിനാൽ തന്നെ പ്രതികളെ വെറുതെവിടരുതെന്നും സഹോദരനും കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗ കേസിലെ പ്രതികൾ തീകൊളുത്തിയ യുവതി കഴിഞ്ഞദിവസമാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ ഇവർ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ വെൻറിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് 11.40നാണ് മരണമെന്ന് ചികിത്സാവിഭാഗം തലവൻ പ്രതികരിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി നൽകിയ ശേഷം വിചാരണക്കായി പോകുന്നതിനിടെയാണ് പ്രതികൾ യുവതിയെ തീകൊളുത്തിയത്. വ്യാഴാഴ്ച വൈകീട്ടാണ് യുവതിയെ ലഖ്നോവിലെ ആശുപത്രിയിൽനിന്ന് എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.