ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൈവിടാൻ കഴിയാത്ത ഉന്നാവ് കേസിലെ പ്രതി കുൽദീപ് സിങ് സെങ്കാറിനെ തള്ളാനും കൊള്ളാനും വയ്യാതെ ബി.ജെ.പി നാണക്കേടിെൻറ കൊടുമുടിയിൽ. പാർട്ടി ഇയാളെ പുറത്താക്കിയെന്ന വാർത്തക്ക് പിന്നാലെ നിഷേധവുമായും നേതാക്കൾ രംഗത്തെത്തി.
ഇരയുടെ കത്ത് വ്യാഴാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയപ്പോഴാണ് മുഖം രക്ഷിക്കാൻ സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിെൻറ മണിക്കൂറുകൾക്ക് മുമ്പ് പാർട്ടി എം.എൽ.എ കുൽദീപ് സിങ്ങിനെ പുറത്താക്കിയെന്ന് ബി.ജെ.പി അനുകൂല മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്്. കുൽദീപിനെ പുറത്താക്കിയെന്ന് ബി.ജെ.പിയിലൊരു വിഭാഗം നൽകിയ വാർത്തകൾക്ക് പിന്നാലെ ഉത്തർപ്രദേശ് ബി.ജെ.പി പ്രസിഡൻറ് സ്വതന്ത്രത ദേവ് സിങ്, കുൽദീപിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടിെല്ലന്ന് പ്രസ്താവനയുമായെത്തി.
യോഗി ആദിത്യനാഥിനെയും സാക്ഷി മഹാരാജിനെയും പോലുള്ള ബി.ജെ.പി നേതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്തയാളാണ് കുൽദീപ് സിങ്.
യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഉത്തർപ്രദേശ് ഭരിക്കുേമ്പാൾ ഇരകൾക്ക് നീതി ലഭിക്കില്ലെന്ന സൂചനയാണ് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കിയത്.
ബി.ജെ.പി മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഉത്തർപ്രദേശിലെ പൊലീസും ജുഡീഷ്യറിയും ആതുരസേവനമേഖലയും ക്രിമിനൽ നേതാക്കളുടെ നിയന്ത്രണത്തിലാണെന്ന ഭീതിക്ക് അടിവരയിടുന്നതായിരുന്നു അത്തരം സംവിധാനങ്ങളിൽനിന്ന് ഇരയെയും കുടുംബത്തെയും മോചിപ്പിക്കുന്ന വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.