ന്യൂഡൽഹി: സർവകലാശാലകളിൽ പിന്നാക്ക, പട്ടികവിഭാഗ സംവരണത്തിന് മൊത്തം തസ്തി ക കണക്കാക്കി നിയമനം നൽകുന്ന (200 പോയൻറ് റോസ്റ്റർ) പഴയ രീതി തുടരുന്നതിന് ഒാർഡിന ൻസ് ഇറക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അധ്യാപക നിയമനത്തിലെ സംവരണത്തിന് പ ഠനവകുപ്പുകള് യൂനിറ്റായി (13 പോയൻറ് റോസ്റ്റർ) പരിഗണിക്കണമെന്ന 2017ലെ അലഹാബാദ് ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചതോടെ കേന്ദ്രം ഒാർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. വ്യാഴാഴ്ച നടന്ന മോദി മന്ത്രിസഭയുടെ അവസാന യോഗത്തിലാണ് ഒാർഡിനൻസിന് അംഗീകാരം നൽകിയത്.
ഒാർഡിനൻസ് രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിലാകും. വിവിധ സർവകലാശാലകളിലായി നികത്താതെ കിടക്കുന്ന 5000ത്തിലധികം തസ്തികയിൽ നിയമനം നടത്തുേമ്പാൾ 200 പോയൻറ് റോസ്റ്റർ മാനദണ്ഡം അതോടെ നടപ്പാകും. സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കേന്ദ്രം നേരത്തേ സുപ്രീംകോടതിയിൽ റിവ്യൂ ഹരജി നൽകിയിരുന്നു. അധ്യാപക നിയമനം നിർത്തിവെക്കാൻ യൂനിവേഴ്സിറ്റി ധനകാര്യ കമീഷനോട് (യു.ജി.സി) നിർേദശിക്കുകയും ചെയ്തു. എന്നാൽ, പൊതുതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ സുപ്രീംകോടതി വിധി കാത്തുനിൽക്കാതെ ഒാർഡിനൻസ് കൊണ്ടുവരികയായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാല അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പഠനവകുപ്പ് കണക്കാക്കി സംവരണം നൽകണമെന്ന് അലഹാബാദ് ൈഹകോടതി ഉത്തരവിട്ടത്.
സർവകലാശാല മൊത്തത്തിൽ ഒരു യൂനിറ്റായി പരിഗണിച്ചാൽ ചില ഡിപ്പാർട്മെൻറുകളിൽ സംവരണക്കാർ മാത്രമായോ അല്ലെങ്കിൽ സംവരണേതരർ മാത്രമായോ എത്തിച്ചേരാൻ ഇടയാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതേത്തുടർന്ന് യു.ജി.സി സ്റ്റാൻഡിങ് കമ്മിറ്റി രാജ്യത്തെ െമാത്തം സർവകലാശാലകളിലും 13 പോയൻറ് റോസ്റ്റർ സംവിധാനം നടപ്പാക്കാൻ 2018ൽ സർക്കുലർ ഇറക്കി. ഇത് സുപ്രീംകോടതിയും ശരിവെച്ചു.
പഠനവകുപ്പ് കണക്കാക്കി നിയമനം നടപ്പാക്കിയാൽ സംവരണ വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന 90 ശതമാനം തസ്തികകളാണ് നഷ്ടമാവുക. പഴയരീതി തുടരാൻ ഒാർഡിനൻസ് ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി പാർട്ടികളിലെ എം.പിമാർ പാർലമെൻറിെൻറ ബജറ്റ് സമ്മേളനത്തിൽ പ്രതിഷേധിക്കുകയും സഭാ നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തു. ഡൽഹിയിൽ ജെ.എൻ.യു, ഡൽഹി സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ബുധനാഴ്ച ദലിത്, ആദിവാസികൾ നടത്തിയ ഭാരത് ബന്ദിലും ഒാർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.