റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും (ഫയൽ ചിത്രം)

യുക്രെയ്നിലെ ഇന്ത്യക്കാരെ രക്ഷപ്പെടുത്താമെന്ന് റഷ്യ; മോദി -പുടിൻ ചർച്ചയിലാണ് തീരുമാനം

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താ​മെന്ന് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചത്. അതിനിടെ ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ തടവിലാക്കുന്നതായും മനുഷ്യകവചമായി ഉപയോ​ഗിക്കുന്നതായും ചർച്ചക്കിടെ റഷ്യ ആരോപിച്ചു.

റഷ്യൻ പാരാട്രൂപ്പർമാർ യുദ്ധരംഗത്തിറങ്ങിയതോടെ ഖാർകീവിൽ പോരാട്ടം മുറുകിയിരിക്കുകയാണ്. നിരവധി ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. ഇവരോട് യുക്രെയ്ൻ സമയം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് (ഇന്ത്യൻ സമയം രാത്രി ഒമ്പത് മണി) മുമ്പ് ഒഴിഞ്ഞ് പോകാൻ എംബസി ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെ രാത്രിയിൽ ഖാർകീവിൽ റഷ്യൻ ആക്രമണം ശക്തമാകുമെന്ന ആശങ്കയുണ്ട്. വിദ്യാർത്ഥികളെ രാത്രിക്ക് മുമ്പ് മാറ്റാൻ റഷ്യ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച യുക്രൈൻ - റഷ്യ രണ്ടാം വട്ട ചർച്ച പോളണ്ട് -ബെലാറൂസ് അതിർത്തിയിൽ നടക്കും. റഷ്യൻ സംഘം ഇവിടെയെത്തി. യുക്രൈൻ സംഘം പുലർ‌ച്ചെ എത്തും. 

Tags:    
News Summary - Ukraine crisis: PM Modi speaks to Putin to discuss safe evacuation of Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.