ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജനതാ ദർബാർ സമ്മേളനം തടസപ്പെടുത്തിെക്കാണ്ട് പ്രതിഷേധിച്ച അധ്യാപികെയ കസ്റ്റഡിയിലെടുക്കാൻ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിെൻറ ഉത്തരവ്.
ദൂരെ സ്ഥലത്താണ് ജോലിയെന്നും സ്ഥലം മാറ്റം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിെയ കാണാനെത്തിയ അധ്യാപിക മോശം പദപ്രയോഗം നടത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് മുഖ്യമന്ത്രി അവരെ സസ്പെൻറ് ചെയ്യുകയും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയുമായിരുന്നു.
കഴിഞ്ഞ 25 വർഷമായി തന്നെ ഇത്തരം വിദൂര സ്ഥലങ്ങളിലാണ് നിയമിക്കുന്നതെന്ന് ഉത്തര ബഹുഗുണ എന്ന അധ്യാപിക ആരോപിച്ചു.
സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങളിൽ റാവത്തും ബഹുഗുണയും തമ്മിലുള്ള വാദപ്രതിവാദം കേൾക്കാം. സ്ഥലം മാറ്റം വേണമെന്ന അധ്യാപികയുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചു. അധ്യാപിക തർക്കിക്കാൻ തുടങ്ങി. അതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി അധ്യാപികയെ ഉടൻ സസ്പെൻറ് െചയ്യാനും പൊലിസ് കസ്റ്റഡിയിലെടുക്കാനും ഉത്തരവിടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് തന്നെ അധ്യാപികയെ പൊലീസ് വിട്ടയച്ചു.
#WATCH Uttarakhand Chief Minister Trivendra Singh Rawat directs police to take a teacher into custody after she protested at ‘Janata Darbar’ over issue of her transfer. CM Rawat suspended the teacher and asked her to leave. (28.06.18) pic.twitter.com/alAdCY74QK
— ANI (@ANI) June 29, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.