ദലിത് വിദ്യാർഥിനികൾ വിളമ്പിയ ഭക്ഷണം വലിച്ചെറിയാൻ ആവശ്യപ്പെട്ടു; സ്കൂളിലെ പാചകക്കാരനെതിരെ കേസ്

ഉദയ്പൂർ: ഉദയ്പൂരിലെ സർക്കാർ സ്കൂളിൽ ദലിത് വിദ്യാർഥിനികളോട് ജാതി വിവേചനം കാണിച്ചെന്ന പരാതിയിൽ സ്കൂളിലെ പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദലിത് പെൺകുട്ടികൾ ഉച്ചഭക്ഷണം വിളമ്പിയത് പാചകക്കാരൻ എതിർത്തിരുന്നു.

ബറോഡിയിലെ ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. ലാൽ റാം ഗുർജാർ എന്നയാൾ പാകം ചെയ്ത ഭക്ഷണമാണ് ദലിത് പെൺകുട്ടികൾ വിളമ്പിയത്. ലാൽ ഇതിനെ എതിർക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് വിദ്യാർഥികളെ ഭക്ഷണം വലിച്ചെറിയാൻ പ്രേരിപ്പിക്കുകയും ചെയ്തു. പാചകക്കാരന്‍റെ പറഞ്ഞതനുസരിച്ച് കുട്ടികൾ ഭക്ഷണം വലിച്ചെറിഞ്ഞു.

പെൺകുട്ടികൾ വിവരം വീട്ടിലറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടികളുടെ ബന്ധുക്കൾ സ്കൂളിലെത്തി പാചകക്കാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാചകക്കാരനെതിരെ എസ്.എസ്.ടി നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഉയർന്ന ജാതിയിൽ പെട്ട വിദ്യാർഥികളെ കൊണ്ടാണ് പാചകക്കാരൻ പതിവായി ഭക്ഷണം വിളമ്പിക്കുന്നതെന്നും എന്നാൽ കഴിഞ്ഞ ദിവസം അധ്യാപകരുടെ നിർദേശപ്രകാരമായിരുന്നു ദലിത് പെൺകുട്ടികൾ ഭക്ഷണം വിളമ്പി നൽകിയതെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Udaipur Cook Asks Students To Throw Meals Served By Dalit Girls, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.