തിരുവനന്തപുരം: മാവോവാദി ബന്ധമാരോപിച്ച് അലനും താഹക്കുമെതിരെ ചുമത്തിയ യു.എ.പി.എ കേസ് എൻ.ഐ.എ ഏറ്റെടുത്ത വിഷയത്തിൽ ‘അമിത്ഷായുടെ മുന്നിൽ കത്തുംകൊണ്ട് പോകണോ’ എന്ന് ചൊവ്വാഴ്ച പ്രതിപക്ഷത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തൊട്ടടുത്ത ദിവസം അത് വിഴുങ്ങി. കേസന്വേഷണം എൻ.െഎ.എയിൽനിന്ന് കേരള പൊലീസിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.
ഗവർണറുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രേമയ ചർച്ചക്ക് മറുപടി നൽകവെയാണ് പ്രതിപക്ഷനേതാവിെൻറയും പ്രതിപക്ഷത്തിെൻറയും വികാരം മാനിച്ചാണ് സർക്കാർ അമിത് ഷാക്ക് കത്തയച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്: ‘നന്ദിപ്രമേയ ചർച്ചയിൽ പന്തീരാങ്കാവിൽ യു.എ.പി.എ ചുമത്തിയ കേസിനെക്കുറിച്ച് പ്രതിപക്ഷ നേതാവും പ്രതിപക്ഷത്തുനിന്ന് സംസാരിച്ചവരുമെല്ലാം അന്വേഷണം കേരള പൊലീസ് നടത്തുന്നതാണ് നല്ലതെന്ന് മൊത്തത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അതോടൊപ്പം അമിത് ഷാക്ക് കത്തയക്കണമെന്ന കാര്യവും പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
ആ വികാരം സർക്കാർ മാനിക്കുകയാണ്. കേസ് സംസ്ഥാന പൊലീസിനെതന്നെ ഏൽപിക്കണമെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്’ -ഭരണപക്ഷം െഡസ്ക്കിലടിച്ചാണ് മുഖ്യമന്ത്രിയുടെ അറിയിപ്പിനെ വരവേറ്റത്. ചൊവ്വാഴ്ച അടിയന്തരപ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറാണ് അലനും താഹക്കുമെതിരായ യു.എ.പി.എ കേസ് മടക്കിത്തരാൻ ആവശ്യപ്പെടണമെന്ന് നിർദേശിച്ചത്. അത് തള്ളിയ മുഖ്യമന്ത്രി, ‘അമിത് ഷായുടെ മുന്നിൽ കത്തുംകൊണ്ട് പോകണമെന്നാണ് പറയുന്നതെന്നും എന്തൊരു താൽപര്യമെന്നും’ ക്ഷോഭത്തോടെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.