ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ടുപേർക്ക് കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഡിസംബർ നാലിന് ഒമിക്രോൺ പോസിറ്റീവായ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയാളുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി.
സിംബാബ്വെയിൽനിന്ന് മടങ്ങിയെത്തിയയാൾക്കാണ് ജാംനഗറിൽ ഡിസംബർ നാലിന് രോഗം സ്ഥിരീകരിച്ചത്. ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോൺ വകഭേദമാണെന്ന് കണ്ടെത്തിയത്. രണ്ടു ഡോസ് വാക്സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു.
രോഗിയുമായി സമ്പർക്കം പുലർത്തിയ 10 പേരെ നിരീക്ഷണത്തിലാക്കുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
രാജസ്ഥാനിലെ ജയ്പൂരിൽ ഒമ്പത് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിരുന്നു. കൂടാതെ കർണാടകയിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.