ന്യൂഡൽഹി: കോൺഗ്രസുകാരനായ പ്രമുഖ അഭിഭാഷകൻ ബി.ജെ.പിയിൽ ചേക്കേറുന്നു എന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി. ഇതേ തുടർന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് വക്താവുമായ അഭിഷേക് മനു സിങ്വി ഗോസിപ്പുകാർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തി.
" എന്നെ കുറിച്ച് ഗോസിപ്പ് പറയുന്നവർക്ക് നന്ദി, എന്നെ നിങ്ങളുടെ ലോകത്തിെൻറ കേന്ദ്ര ബിന്ദു ആക്കിയതിന് '' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. "ഗോസിപ്പ് ചെകുത്താെൻറ റേഡിയോ ആണ്. വെറുതേ അവെൻറ ആർ.ജെ ആകേണ്ട " എന്നും സിങ്വി ട്വിറ്ററിൽ എഴുതി.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ സിങ്വി കോൺഗ്രസ് വക്താവും പശ്ചിമബംഗാളിൽ നിന്നുള്ള രാജ്യസഭാംഗവും ആണ്. പല സുപ്രധാന കേസുകളിലും കോൺഗ്രസിനു വേണ്ടി ഹാജരായിട്ടുണ്ട് അദ്ദേഹം. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് പോയ സംഭവവുമായി ബന്ധപ്പെടുത്തിയാണ് സിങ്വിയും കോൺഗ്രസിലേക്കാണെന്ന അഭ്യൂഹം ശക്തമായത്.
ബി.ജെ.പിയിൽ ചേരുന്നതിന് എം.എൽ.എമാരെ കൂറുമാറ്റാൻ സിന്ധ്യക്ക് നിയമ പരിരക്ഷ നൽകിയത് സിങ്വിയാണെന്ന പ്രചാരണമാണ് നടക്കുന്നത്. അതിനിടെയാണ് തെൻറ പേര് പരാമർശിക്കാതെയുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സിങ്വി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.