ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ച 40 ദിവസത്തെ ലോക്ഡൗൺ മെയ് മൂന്നിന് അവസാനിച്ചാലും ട്രെയിൻ, വ്യോമ ഗതാഗതം പുനഃരാരംഭിക്കില്ലെന്ന് സൂചന. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിൽ ച േർന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചയുണ്ടായത്. ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിയും വ് യോമയാന മന്ത്രി ഹർദീപ് പുരിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
മെയ് 15 മുതൽ വ്യോമ ഗതാഗതം ആരംഭിക്കാനാണ് നിലവിൽ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. വ്യോമ ഗതാഗതം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചയുണ്ടായെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ഹർദീപ് പുരി പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷമാവും എടുക്കുകയെന്നാണ് സൂചന.
നേരത്തെ, മെയ് നാല് മുതൽ ആഭ്യന്തര വിമാന സർവീസുകളുടേയും ജൂൺ ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകളുടേയും ബുക്കിങ് എയർ ഇന്ത്യ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാറിെൻറ ഉത്തരവിന് ശേഷം മാത്രം ബുക്കിങ് തുടങ്ങിയാൽ മതിയെന്ന നിർദേശം വിമാന കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.