ന്യൂഡൽഹി: നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘ട്രെയിൻ 18’ന് വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേരുനൽകുമെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ. ഡൽഹി-വാരാണസി റൂട്ടിൽ തുടങ്ങുന്ന ട്രെയിൻ ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്ഒാഫ്ചെയ്യും. മണിക്കൂറിൽ 160 കിലോമീറ്ററാണ് വേഗം.
ലോകോത്തര നിലവാരമുള്ള ട്രെയിനുകൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ നിർമിക്കാനാവുമെന്നതിെൻറ ഉദാഹരണമാണിതെന്ന് മന്ത്രി പറഞ്ഞു. പൂർണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിൻ കാൺപൂരിലും അലഹബാദിലുമാണ് നിർത്തുക. ഇൗ അതിവേഗ ട്രെയിൻ റെയിൽവേയുടെ സ്വപ്നപദ്ധതിയാണ്. 97 കോടി രൂപയാണ് നിർമാണചെലവ്. 16 കോച്ചുകളുള്ള ട്രെയിൻ ചെന്നൈ കോച്ച് ഫാക്ടറിയിൽ 18 മാസത്തിനുള്ളിലാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.