തക്കാളി കർഷകനെ ഗുണ്ടാ സംഘം ആക്രമിച്ച് കൊന്നു

അമരാവതി: തക്കാളി വിറ്റ പണം ഉണ്ടെന്ന സംശയത്തിൽ കർഷകനെ ഗുണ്ടാ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. അന്നാമൈയ ജില്ലയിലാണ് സംഭവം. നാരേം രാജശേഖർ റെഡ്ഡി എന്ന 62കാരനായ കർഷകനാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മാടാനപല്ലേയിലെ തക്കാളി കർഷകനാണ് ഇദ്ദേഹം. ഗ്രാമത്തിൽനിന്നും അകലെയാണ് ഇദ്ദേഹത്തിന്‍റെ തക്കാളി കൃഷി. ചൊവ്വാഴ്ച രാത്രി പാൽ വാങ്ങാൻ ഗ്രാമത്തിലേക്ക് പോകവെയായിരുന്നു ആക്രമണം ഉണ്ടായത്.

നാരേം രാജശേഖർ അടുത്തിടെ തക്കാളി വിളവെടുത്ത് ആങ്കല്ലു മാർക്കറ്റിൽ വിറ്റിരുന്നതായി പൊലീസ് പറഞ്ഞു. മത്രമല്ല, ചൊവ്വാഴ്ച 70 കൂട് തക്കാളി വീണ്ടും വിറ്റിരുന്നു. ഈ പണം ലക്ഷ്യമിട്ടാകാം പ്രതികൾ എത്തിയതെന്നാണ് കരുതുന്നത്.

Tags:    
News Summary - Tomato farmer murdered in Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.