ന്യൂഡൽഹി: പാർട്ടി ടിക്കറ്റിനു നടത്തിയ നീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് ദേശീയ വക് താവ് ടോം വടക്കൻ പാർട്ടിയിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. ന്യൂഡൽഹി ദീൻ ദ യാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ ിൽ നിന്നാണ് ടോം വടക്കൻ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. ബി.ജെ.പിയിൽ ചേർന്ന ശേഷം പാർ ട്ടി അധ്യക്ഷൻ അമിത് ഷായുമായി ടോം കൂടിക്കാഴ്ച നടത്തി.
ഡൽഹിയിൽ സോണിയഗാന്ധിയോ ട് അടുത്തുനിന്ന് പ്രവർത്തിച്ച ടോം വടക്കൻ അവർ കോൺഗ്രസ്അധ്യക്ഷയായതോടെയാണ്1990 കളിൽ കോൺഗ്രസിെൻറ മാധ്യമ സമിതിയിൽ അംഗമായി പാർട്ടി ആസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽനിന്ന് മത്സരിക്കാൻ ടോം നടത്തിയ ശ്രമം പ്രവർത്തകരുടെ എതിർപ്പ് മൂലം പരാജയപ്പെടുകയായിരുന്നു.
ഇൗ പൊതുതെരഞ്ഞെടുപ്പിലും കേരളത്തിൽ നിന്ന് മത്സരിക്കാൻ ഏതാനും നാളുകളായി പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ചയും ടോം വടക്കൻ നടത്തിയ ശ്രമം പരാജയപ്പെട്ടുവെന്ന വാർത്തകൾക്കിടയിലാണ് വ്യാഴാഴ്ച രാവിലെ ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്.
അതേസമയം പാകിസ്താനി ഭീകരർ നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോൾ കോൺഗ്രസിെൻറ ഭാഗത്തുനിന്നുണ്ടായ പ്രതികരണം സൃഷ്ടിച്ച വേദനയിലാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുന്നതെന്ന് ടോം വടക്കൻ അവകാശപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടി അത്തരമൊരു നിലപാട് എടുക്കുകയാണെങ്കിൽ പിന്നെ ആ പാർട്ടി വിടുകയല്ലാതെ മറ്റു മാർഗമില്ലെന്നും ടോം വടക്കൻ കൂട്ടിച്ചേർത്തു. ഉപയോഗിച്ച് വലിച്ചെറിയുക എന്ന നയമാണ് കോൺഗ്രസിലെന്നും ടോം വടക്കൻ ആരോപിച്ചു.
കോൺഗ്രസിെൻറ വക്താവായി ബി.ജെ.പിക്കെതിരെ ശക്തമായി ആഞ്ഞടിക്കാറുണ്ടായിരുന്ന ടോം വടക്കൻ പാർട്ടി നിലപാട് എന്ന നിലക്കാണ് അത് പറഞ്ഞതെന്നും ആശയപരമായി ബി.ജെ.പിക്കൊപ്പമാണെന്നും വ്യക്തമാക്കി.
Delhi: Congress leader Tom Vadakkan joins Bharatiya Janata Party in presence of Union Minister Ravi Shankar Prasad. pic.twitter.com/7AtbF2QfHj
— ANI (@ANI) March 14, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.