കൊൽക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരെഞ്ഞടുപ്പിൽ തൃണമൂൽ കോൺഗ്രസിന് തകർപ്പൻ ജയം. മൊത്തം സീറ്റുകളുടെ 80 ശതമാനത്തിലധികം കൈയടക്കിയാണ് ടി.എം.സി സമ്പൂർണ ആധിപത്യം സ്ഥാപിച്ചത്. സി.പി.എമ്മിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി നില മെച്ചപ്പെടുത്തി. ജില്ല പരിഷത്തിലെ 622 സീറ്റുകളിൽ 522 സീറ്റുകൾ ടി.എം.സി സ്വന്തമാക്കി. ബി.ജെ.പിക്ക് 20 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് രണ്ട് സീറ്റാണ് ലഭിച്ചത്. ജില്ല പരിഷത്തിൽ സി.പി.എമ്മിന് അക്കൗണ്ട് തുറക്കാനായില്ല.
പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 4900 സീറ്റുകൾ ടി.എം.സി കരസ്ഥമാക്കിയപ്പോൾ ബി.ജെ.പിക്ക് 740ഉം സി.പി.എമ്മിന് 108 ഉം കോൺഗ്രസിന് 130ഉം സീറ്റുകൾ ലഭിച്ചു. സ്വതന്ത്രർ 111 സീറ്റുകളിൽ വിജയിച്ചു. ഗ്രാമപഞ്ചായത്തിൽ ടി.എം.സി- 21067, ബി.ജെ.പി- 5737, സി.പി.എം-1479, കോൺഗ്രസ്- 1057 എന്നിങ്ങനെയാണ് കക്ഷിനില. 1827 സീറ്റുകൾ സ്വതന്ത്രർക്ക് ലഭിച്ചു. മൊത്തം 20 ജില്ലകളിലായി ജില്ല പരിഷത്തിൽ 622, പഞ്ചയത്ത് സിമിതിയിൽ 6123, ഗ്രാമ പഞ്ചായത്തിൽ 31802 സീറ്റുകളിലേക്കാണ് മേയ് 14ന് തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.