ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ ബി.ജെ.പി എം.എൽ.എയുടെ ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. എം.എൽ.എ കുല്‍ദിപ് സിങ് സെന്ഗറിെൻറ സഹോദരന് അതുല്‍ സിങ് സെന്‍ഗര്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് സി.ബി.എ കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് കസ്റ്റഡിയിലിരിെക്കയാണ് എം.എൽ.എയുടെ സഹോദരനും അനുയായികളും യുവതിയുെട പിതാവിനെ ആക്രമിച്ചത്.
കുൽദീപ് സിങ്ങിെൻറ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കുടുംബത്തോടൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വീടിനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിതാവിെന പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു അക്രമത്തിന് ഇരയായത്. എല്ലാ പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചാണ് ഇരയുടെ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. എം.എൽ.എ കുല്‍ദിപ് സിങ് അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്ന് സി.ബി.െഎ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.