ചെന്നൈ: പൊലീസ് വെടിവെപ്പിൽ പ്രതിഷേധിച്ച് ഡി.എം.കെയും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് തുടങ്ങി. രാവിലെ മുതൽ വൈകീട്ടുവരെയാണ് ബന്ദാചരണം. കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സി.പി.െഎ, സി.പി.എം, മുസ്ലിംലീഗ് തുടങ്ങിയ പാർട്ടികളാണ് ഡി.എം.കെക്കൊപ്പം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്.
മരണം13; പ്രക്ഷോഭം തുടരുന്നു
തൂത്തുക്കുടി: സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണശാലക്കെതിരായ ജനകീയമാർച്ചിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂത്തുക്കുടി സ്വദേശി സെൽവശേഖറാണ്(42) മരിച്ചത്. അതിനിടെ, കഴിഞ്ഞദിവസം അണ്ണാനഗറിൽ കാളിയപ്പനെന്ന യുവാവ് കൊല്ലപ്പെട്ടത് പൊലീസ് മർദനമേറ്റാണെന്ന് ആരോപണമുയർന്നു. റബർ ബുള്ളറ്റുകൊണ്ടുള്ള വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു പൊലീസ് ഭാഷ്യം. കാളിയപ്പനുപുറമെ മറ്റ് മൂന്നുപേർക്കും മർദനമേറ്റിരുന്നു.
ചൊവ്വാഴ്ച വെടിവെപ്പിൽ പരിക്കേറ്റ സെൽവശേഖർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. ഹൈകോടതി ഉത്തരവില്ലാതെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. കലക്ടെറയും എസ്.പിെയയും സ്ഥലംമാറ്റിയെങ്കിലും അസ്വസ്ഥത പുകയുകയാണ്.
കസ്റ്റഡിയിലെടുത്ത 132 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ആശുപത്രിയിൽ പരിക്കേറ്റവർക്ക് കൂട്ടിനിരുന്നവരും രോഗികളെ കാണാൻ വന്നവരും അറസ്റ്റിലായിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചവരൊക്കെ പിടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.