ന്യൂഡൽഹി: തൂത്തുക്കുടി പൊലീസ് വെടിവെപ്പിനെ കുറിച്ച് േകന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാറിനോട് റിപ്പോർട്ട് തേടി. ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന വേദാന്ത ഗ്രൂപ്പിെൻറ സ്െറ്റർലൈറ്റ് െചമ്പ് സംസ്കരണ ശാല അടച്ചു പൂട്ടണമെന്നാവശ്യെപ്പട്ട് മാർച്ച് നടത്തിയവർക്കുനേരെയാണ് പൊലീസ് െവടിെവച്ചത്.
സംഭവത്തിൽ 11 പേർ മരിച്ചു. തൂത്തുക്കുടിയിലെ ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അഭ്യർഥിച്ചു. വെടിെവപ്പിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. തൂത്തുക്കുടിയിൽ പ്രക്ഷോഭത്തിനിടെ വിലെപ്പട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ മന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.