ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പു സംസ്കരണ ശാലക്കെതിരായ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് മനുഷ്യാവകാശ കമീഷൻ ശനിയാഴ്ച തെളിവെടുത്തു.
കമീഷൻ അംഗങ്ങളുമടങ്ങിയ സംഘം കലക്ടറേറ്റും സർക്കാർ ആശുപത്രിയും വെടിവെപ്പ് നടന്ന സ്ഥലങ്ങളും സന്ദർശിച്ചു. മരിച്ചവരുടെ വീടുകളിലും ഇവരെത്തി. െഗസ്റ്റ്ഹൗസിൽ നടന്ന സിറ്റിങ്ങിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും കമീഷൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തമിഴ്നാട് സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് അരുണ ജഗദീശെൻറ നേതൃത്വത്തിലുള്ള അന്വേഷണ നടപടി തിങ്കളാഴ്ച തുടങ്ങും. ജൂൺ 22 വരെ പൊതുജനങ്ങൾക്ക് കമീഷന് വിവരങ്ങളും പരാതികളും സമർപ്പിക്കാം. അതോടൊപ്പം ദേശീയ മനുഷ്യാവകാശ കമീഷെൻറ പ്രത്യേക സമിതിയും തെളിവെടുപ്പിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.