ഹിമന്ത ബിശ്വ ശർമ്മ

ഭരണഘടനയിൽ നിന്നും സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനുള്ള സുവർണാവസരം ഇതാണ് - ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യേണ്ട സുവർണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ 42-ാം ഭേദഗതിയിലൂടെയാണ് ഈ രണ്ട് പദങ്ങൾ ഭരണഘടനയിൽ ഉൾപെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

'അടിയന്തരാവസ്ഥയുടെ അമ്പത് വർഷങ്ങൾ ഈ വർഷത്തോടെ പൂർത്തിയായി. ബ്രിട്ടീഷ് അല്ലെങ്കിൽ അമേരിക്കൻ ഭരണഘടനകളിൽ നിന്നും സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത് ഗീതയിൽ നിന്നുമാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. രാജ്യത്തെ ആർ.എസ്.എസ്, മറ്റ് ബുദ്ധിജീവി നേതാക്കളുൾപ്പെടെ ഭരണഘടനയിലെ ഈ വാക്കുകൾ നീക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഇതാണ് അതിനുപറ്റിയ സുവർണാവസരം' ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

'ദി എമർജൻസി ഡയറീസ് - ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുവെയാണ് ബിശ്വ ശർമ്മ വിവാദ പ്രസ്താവന നടത്തിയത്. അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനക്കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഭവങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. 

Tags:    
News Summary - This is a golden opportunity to remove socialism and secularism from the Constitution - Himanta Biswa Sarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.