ടോക്യോ/െബയ്ജിങ്: കൊറോണ വൈറസ് വിതച്ച ഭീതിയിൽ 138 ഇന്ത്യക്കാരുമായി ജപ്പാൻ കടലി ൽ അലഞ്ഞ് ഒടുവിൽ ടോക്യോ തീരത്ത് അടുപ്പിച്ച ഡയമണ്ട് പ്രിൻസസ് കപ്പലിലെ മൂന്നാമത ്തെ ഇന്ത്യക്കാരനും വൈറസ് ബാധ കണ്ടെത്തി. തുറമുഖത്തിനടുത്ത് പ്രത്യേക കേന്ദ്രത്തിൽ പ് രവേശിപ്പിച്ചിരിക്കുന്ന യാത്രക്കാരിൽ, വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയ ഏതാനും പേർ ക്ക് ജപ്പാൻ അധികൃതർ പുറത്തുപോകാൻ അനുമതി നൽകി.
അതേസമയം, തീരം ലഭിക്കാതെ അലഞ്ഞ എം.എസ് വെസ്റ്റർഡാം കപ്പലിന് ഒടുവിൽ കംബോഡിയയിലെ സിഹാനൂക്ക്വിലെയിൽ അടുക്കാൻ അനുമതി ലഭിച്ചു. ൈവറസ് ബാധ സംശയിച്ച് അഞ്ചു രാജ്യങ്ങൾ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ, വൈറസ് ബാധയേറ്റ് ചൈനയിൽ മരിച്ചവരുടെ എണ്ണം 1500 ആയി. 121 പേർക്കാണ് വ്യാഴാഴ്ച പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 65,000 ആയി. വൈറസ് ബാധിച്ച് ആറ് ആരോഗ്യപ്രവർത്തകർ മരിച്ചെന്നും 1716 പേർക്ക് രോഗബാധയേറ്റെന്നും ചൈനീസ് ആരോഗ്യവിഭാഗം അറിയിച്ചു.
വൂഹാനിലെ ആശുപത്രികൾ േരാഗികളെ കൊണ്ട് നിറഞ്ഞതിനാൽ സുരക്ഷാ ഉപകരണങ്ങളില്ലാതെ ഡോക്ടർമാരും മറ്റ് ജീവനക്കാരും അപകടമുഖത്താണെന്ന് ആക്ഷേപമുണ്ട്. 3711 പേരടങ്ങിയ ഡയമണ്ട് പ്രിൻസസിലെ 218 പേർക്കാണ് രോഗം ബാധിച്ചത്. മൂന്നു ഇന്ത്യക്കാർ അടക്കം മുഴുവൻ വൈറസ് ബാധിതരെയും ടോക്യോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.