ചെന്നൈ: ഭർതൃവീട്ടിൽ ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കടലൂർ അരിസിപെരിയങ്കുപ്പം സ്വദേശിനി രമ്യ ( 27) ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്നു.
ഏപ്രിൽ ആറിനാണ് കാർത്തികേയനെ രമ്യ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഭർതൃവീട്ടിൽ ശുചിമുറിയില്ലെന്ന് അറിഞ്ഞതോടെ രമ്യ ഭർത്താവുമായി വഴക്കിട്ടിരുന്നു.
കടലൂരിൽ ടോയ്ലെറ്റ് സൗകര്യമുള്ള വീട് കണ്ടെത്തിയാൽ മാത്രമേ ഒന്നിച്ച് ജീവിക്കാൻ കഴിയൂവെന്ന് വ്യക്തമാക്കിയ രമ്യ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
രമ്യയുടെ മാതാവ് മഞ്ജുള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.