ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാർഥി സ്ത്രീയുടെ കരണത്തടിച്ചതായി പരാതി. മുതിർന്ന നേതാവും നിസാമാബാദ് ലോക്സഭ സീറ്റിലെ സ്ഥാനാർഥിയുമായ ടി.ജീവൻ റെഡ്ഡിക്കെതിരെയാണ് പരാതി ഉയർന്നത്. സ്ഥാനാർഥി പ്രചാരണത്തിനിടെ വനിതയുടെ കരണത്തടിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആർമുർ നിയമസഭ മണ്ഡലത്തിൽ വെച്ചാണ് കോൺഗ്രസ് സ്ഥാനാർഥി സ്ത്രീയുടെ കരണത്തടിച്ച സംഭവമുണ്ടായത്. സ്ഥാനാർഥിക്കൊപ്പം മറ്റ് കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെയാണ് ജീവൻ റെഡ്ഡി മർദിച്ചത്. പൂവ് ചിഹ്നത്തിലുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് മർദനമുണ്ടായതെന്നും ആരോപണമുണ്ട്. മെയ് 13നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈയടുത്ത നടന്ന തെരഞ്ഞെടുപ്പിൽ താൻ കോൺഗ്രസിന് വോട്ട് ചെയ്തുവെങ്കിലും തനിക്ക് പെൻഷൻ ലഭിച്ചില്ലെന്ന് സ്ഥാനാർഥിയോട് മർദനമേറ്റ സ്ത്രീ പരാതി പറഞ്ഞുവെന്നാണ് റിപ്പോർട്ട്. മുമ്പ് മണ്ഡലത്തിൽ നിന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച വിനയ് കുമാർ റെഡ്ഡിയും ജീവൻ റെഡ്ഡിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.