Posted On
date_range Updated On
date_range വോട്ടിന് നോട്ട്; ബി.ജെ.പി, ടി.ആർ.എസ് പ്രവർത്തകർ ഏറ്റുമുട്ടി
ൈഹദരാബാദ്: തെലങ്കാനയിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെലങ്കാന രാഷ്ട്ര സമിതി -ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ടി.ആർ.എസ് എം.എൽ.എ ചാന്ദി ക്രാന്തി താമസിച്ച സിദ്ദിപേട്ടിലെ ഹോട്ടലിലാണ് ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടിയത്.
ബി.ജെ.പി നേതാക്കൾ എം.എൽ.എയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ടി.ആർ.എസിെൻറ ആരോപണം. എന്നാൽ എം.എൽ.എ അടക്കമുള്ള ടി.ആർ.എസ് നേതാക്കൾ ദുബക്ക മണ്ഡലത്തിലെ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
ചൊവ്വാഴ്ചയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ഒന്നാം തിയതി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ രഘുനന്ദൻ റാവുവിെൻറ ബന്ധുവിെൻറ പക്കൽ നിന്നും പൊലീസ് ഒരുകോടി രൂപ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.