ലഖ്നോ: ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ തീകൊളുത്തി കൊന്നതിന്‍റെ ഞെട്ടൽ മാറും മുമ്പ് യു.പിയിൽ നിന്ന് മറ്റൊരു വാർത്ത കൂടി. 18കാരി പെൺകുട്ടിയെ ബന്ധുവാണ് ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഉന്നാവിന് തൊട്ടടുത്ത ഫത്തേപുർ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ബന്ധുകൂടിയായ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതായും ആശുപത്രിയിൽ വെച്ച് പെൺകുട്ടി പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടാൻ അന്വേഷണം തുടങ്ങി.
പെൺകുട്ടിയുടെ വീടിന് തൊട്ടടുത്താണ് പ്രതിയുടെ വീടെന്നും ഇരുവരും പ്രണയത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. വിവാഹം കഴിയും വരെ രണ്ടിടത്തായി കഴിയാൻ പഞ്ചായത്ത് യോഗം ഇവരോട് ആവശ്യപ്പെട്ടിരുന്നെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.