കോയമ്പത്തൂർ: തിരുച്ചി മണപാറ നടുക്കാട്ടുപട്ടി ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ രണ്ടുവയ സ്സുകാരൻ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. സമാന്തര കിണർ നിർമിക്കുന്നതിന് കാഠിന്യമേറിയ പാ റ വെല്ലുവിളി സൃഷ്ടിക്കുകയാണ്. സമാന്തര കിണർ നിർമാണം നിലവിൽ 61 അടി പിന്നിട്ടിട്ടുണ്ട്. പാറയുടെ സാന്നിധ്യം മൂലം മന്ദഗതിയിലാണ് കിണർ നിർമാണം മുന്നോട്ട് പോകുന്നത്.
അതേസമയം, കുട്ടിയെ രക്ഷിക്കാനുള്ള മറ്റ് സാധ്യതകൾ കൂടി രക്ഷാപ്രവർത്തകർ തേടുന്നുണ്ട്. കൂടുതൽ ആധുനിക യന്ത്രങ്ങൾ സ്ഥലത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ഇത് എത്രത്തോളം യാഥാർഥ്യമാകുമെന്നതിൽ ആശങ്ക നില നിൽക്കുന്നുണ്ട്.
നേരത്തെ 88 അടി താഴ്ചയിലുള്ള കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.ഓക്സിജൻ സിലിണ്ടറുമായി ഒരാൾക്ക് കുട്ടിയുടെ അടുത്തെത്താൻ പാകത്തിൽ ഒരു മീറ്റർ വ്യാസത്തിലാണ് കുഴിയെടുക്കുന്നത്. കാമറയിലൂടെ കുട്ടിയുടെ കൈകൾ മാത്രമാണ് കാണാനാവുന്നത്. ഒാക്സിജൻ കടത്തിവിടുന്നത് തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.