ചെന്നൈ: തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് 7.5 ശതമാനം സംവരണമേർപ്പെടുത്തുന്ന ബിൽ നിയമസഭ പാസാക്കി. സർക്കാർ- സ്വകാര്യ മെഡിക്കൽ കോളജുകളിൽ സർക്കാർ േക്വാട്ട സീറ്റുകളിലെ 7.5 ശതമാനമാണ് നീറ്റ് പരീക്ഷ പാസാവുന്ന സംസ്ഥാന സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംവരണം ചെയ്യുന്നത്. ജൂലൈയിൽ ചേർന്ന മന്ത്രിസഭ യോഗം ഇതിന് അനുമതി നൽകിയിരുന്നു.
ചൊവ്വാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി അവതരിപ്പിച്ച ബിൽ െഎകകണ്ഠ്യേനയാണ് നിയമസഭ പാസാക്കിയത്. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് മാത്രമാണ് സംവരണ ആനുകൂല്യം. നടപ്പുവർഷം മുതൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ഹോമിയോ കോഴ്സുകളിലേക്ക് സംവരണം നടപ്പാക്കാനാണ് തീരുമാനം. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് തമിഴക രാഷ്ട്രീയകക്ഷികളുടെ പൊതുവായ നിലപാട്. ഗ്രാമീണ മേഖലയിലും സർക്കാർ വിദ്യാലയങ്ങളിലും പഠിച്ച കുറഞ്ഞ ശതമാനം വിദ്യാർഥികൾക്കേ നീറ്റ് വിജയിക്കാനാവുന്നുള്ളൂ. ഇൗ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ പുതിയ സംവരണ നിയമം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.