ചെന്നൈ: തമിഴ്നാട്ടിൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 27, 30 തീയതികളിൽ രണ്ട് ഘട്ടങ്ങളായി നടക്കും. അതേസമയം, ഇതോടൊപ്പം ടൗൺ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയിലേക്ക് തെരഞ്ഞെടുപ്പ് നടക്കില്ല. തിങ്കളാഴ്ച തമിഴ്നാട് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ പളനിസാമിയാണ് ഇക്കാര്യമറിയിച്ചത്. ഡിസംബർ ആറു മുതൽ 13വരെ പത്രിക സ്വീകരിക്കും. ജനുവരി രണ്ടിനാണ് വോെട്ടണ്ണൽ.
സംസ്ഥാനത്തെ 31 ജില്ല പഞ്ചായത്തുകളിലെ 655 ജില്ല പഞ്ചായത്ത് അംഗങ്ങളെയും 388 പഞ്ചായത്ത് യൂനിയനുകളിലെ 6471 വാർഡ് മെംബർമാരെയും 12,524 ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരെയും 99,324 പഞ്ചായത്ത് വാർഡ് അംഗങ്ങളെയുമാണ് വോട്ടർമാർ നേരിട്ട് തെരഞ്ഞെടുക്കുക.
ഇതിനായി ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുക. അതിനിടെ ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപവത്കരിച്ച സാഹചര്യത്തിൽ വാർഡ് പുനർനിർണയം നടത്തിയിട്ടില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെ ഉൾപ്പെടെ വിവിധ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചു. ഡിസംബർ അഞ്ചിന് ഇതിന്മേൽ വാദംകേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.