സിറോ മലബാര്‍ സഭ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
ന്യൂഡൽഹി: സിറോ മലബാര്‍ സഭ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേജര്‍ ആർച് ബിഷപ് മാര്‍ റാഫേല്‍ തട്ടിൽ, ഫരീദാബാദ് ആർച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, ബി.ജെ.പി നേതാക്കളായ ഷോണ്‍ ജോര്‍ജ്, അനൂപ് ആന്റണി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ വിഷയങ്ങൾ ശ്രദ്ധയില്‍ പെടുത്തിയെന്ന് ചര്‍ച്ചക്കു ശേഷം മേജര്‍ ആർച് ബിഷപ് മാര്‍ റാഫേല്‍ തട്ടിൽ പറഞ്ഞു.
എല്ലായ്പൊഴും പിന്തുണയുണ്ടാകുമെന്ന് ആര്‍ച് ബിഷപ്പുമാര്‍ക്കു പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.