സുശാന്ത് സിങ് രജ്പുത്തിെൻറ മരണം; ദീപികയുടെ മാനേജറെ വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിൽ മയക്കുമരുന്ന് മാഫിയയുടെ പങ്ക് അന്വേഷിക്കുന്ന സംഘം നടി ദീപിക പദുക്കോണിെൻറ മാനേജർ കരിഷ്മ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരുടെ വീട്ടിൽ നടന്ന പരിശോധനയിൽ ഹാഷിഷ് പിടിച്ചെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കരിഷ്മയെ കഴിഞ്ഞ മാസവും എൻ.സി.ബി സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ വെർസോവയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും എൻ.സി.ബി സംഘം വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരെ എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. ഇതുവരെ അന്വേഷണവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സുശാന്തിെൻറ കാമുകി റിയ ചക്രബർത്തി ഇപ്പോൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. 

Tags:    
News Summary - Sushant Singh Rajput Case: Deepika Padukone's Manager Karishma Prakash Summoned Again By NCB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.