ന്യൂഡൽഹി: ജമ്മു-കശ്മീരിൽ ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിക്കാനുള്ള പുനഃപരിശോധന ഉത്തരവുകൾ അലമാരയിൽ സൂക്ഷിക്കാനുള്ളതല്ലെന്നും പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി. ഇക്കാര്യത്തിലെ തീരുമാനങ്ങൾ അറിയിക്കാൻ ജമ്മു-കശ്മീരിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ കെ.എം. നടരാജിന് ബെഞ്ച് രണ്ടാഴ്ച സമയം അനുവദിച്ചു. ‘ഫൗണ്ടേഷൻ ഫോർ മീഡിയ പ്രഫഷണൽസ്’ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതി ജമ്മു-കശ്മീരിലെ ഇന്റർനെറ്റ് നിയന്ത്രണം സംബന്ധിച്ച് പാസാക്കിയ പുനഃപരിശോധന ഉത്തരവുകൾ പ്രസിദ്ധീകരിക്കണമെന്നാണ് ഫൗണ്ടേഷൻ ആവശ്യം. സമിതിയുടെ നിഗമനങ്ങൾ പ്രസിദ്ധീകരിക്കണമെന്നില്ല. എന്നാൽ, ഉത്തരവ് പുറത്തുവിടണം-കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ദേശീയ സുരക്ഷയും മനുഷ്യാവകാശങ്ങളും തമ്മിൽ സന്തുലിതത്വം വേണമെന്ന് ചൂണ്ടിക്കാട്ടി 2020 മേയിലാണ് ജമ്മു-കശ്മീരിൽ ഫോർ ജി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഹരജികൾ പരിഗണിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി രൂപവത്കരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.