ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ചെലമേശ്വർ ഉൾപ്പടെയുള്ള നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് കൂടികാഴ്ച നടത്തിയത്. കൂടികാഴ്ച ഒരു മണിക്കുർ നീണ്ട് നിന്നതായാണ് വിവരം. എന്നാൽ, പ്രശ്നപരിഹാരത്തിന് കാര്യമായ പുരോഗതി ഉണ്ടാക്കാൻ കൂടികാഴ്ചക്ക് സാധിച്ചിട്ടില്ലെന്നാണ് നാല് ജഡ്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
സുപ്രീംകോടതിയിൽ വെച്ചാണ് ദീപക് മിശ്ര ജെ.ചേലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ലോകുർ, കുര്യൻ ജോസഫ് എന്നിവരുമായി കൂടികാഴ്ച നടത്തിയത്. നേരത്തെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് സി.പി.എമ്മും, എൻ.സി.പിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസ് വിമത ജഡ്ജിമാരുമായി കൂടികാഴ്ച നടത്തിയത്.
സുപ്രീംകോടതിയിൽ കേസുകൾ അനുവദിക്കുന്നതിലുൾപ്പടെ നില നിൽക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ചേലമേശ്വറിെൻറ നേൃത്വത്തിൽ നാല് ജഡ്ജിമാർ വാർത്ത സമ്മേളനം നടത്തിയത്. ദീപക് മിശ്രക്കെതിരെയും ജഡ്ജിമാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.