ന്യൂഡൽഹി: വിശാല പൊതുതാൽപര്യം മുൻനിർത്തി സുപ്രീംകോടതി നടപടികൾ ലൈവായി കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു. വെബ്കാസ്റ്റ് വഴി േകാടതി നടപടികളുടെ ലൈവിനായി ഭരണഘടനയുടെ 145ാം അനുേച്ഛദം അനുസരിച്ച് ചട്ടങ്ങൾ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രമുഖ സുപ്രീംകോടതി അഭിഭാഷക അഡ്വ. ഇന്ദിര ജയ്സിങ് സമർപ്പിച്ച ഹരജി അംഗീകരിച്ചാണ് സുപ്രീംകോടതി വിധി. കോടതി നടപടികൾ ലൈവായി കാണിക്കുന്നത് അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ഫലപ്രദമായി പ്രതിഫലിപ്പിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പ്രമുഖ അഭിഭാഷകയായ ഇന്ദിരാ ജയ്സിങ്, നിയമവിദ്യാർഥി സ്നേഹിൽ ത്രിപതി എന്നിവർ നല്‍കിയ ഹരയിലാണ് കോടതി ഉത്തരവ്. ദേശീയപ്രാധാന്യമുള്ള കേസുകളിലെയും ഭരണഘടനാ ബെഞ്ചിലെയും നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
നിയമ വിദ്യാര്‍ഥികള്‍ക്കും കേസ് നല്‍കുന്നവര്‍ക്കും തത്സമയ സംപ്രേഷണം സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളിലെ വിചാരണക്കോടതികളിലും ട്രൈബ്യൂണലുകളിലും സിസിടിവി വീഡിയോ റെക്കോര്‍ഡിങ്ങിന് സുപ്രീംകോടതി കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.