ന്യൂഡൽഹി: ജഡ്ജിമാർരുത്തണക്ക് കേസുകൾ വീതിച്ചുനൽകുന്നതിൽ ചീഫ് ജസ്റ്റിസിനുള്ള പരമാധികാരത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് മുൻ നിയമ മന്ത്രി ശാന്തി ഭൂഷൺ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി അറ്റോണി ജനറലിെൻറ സഹായം തേടി. പ്രാധാന്യമുള്ള കേസുകൾ ഏത് ബെഞ്ചിന് വിടണമെന്ന് തീരുമാനിക്കുന്നത് അഞ്ച് മുതിർന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയമായിരിക്കണമെന്നാണ് ശാന്തി ഭൂഷൺ ബോധിപ്പിച്ചത്്.
ശാന്തി ഭൂഷണുവേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ എന്നിവർ ഹാജരായി. സ്ഥലംമാറ്റത്തിെൻറയും നിയമനങ്ങളുടെയും കാര്യത്തിൽ മുതിർന്ന സുപ്രീംകോടതി ജഡ്ജിമാരെ കൂടി ഭാഗഭാക്കാവുന്നതാണെന്ന് ദുഷ്യന്ത് ദവെ വാദിച്ചു. ഭരണഘടനാപരമായി ഒരാളും നിയമത്തിന് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ഇൗ കോടതിയിൽ 40ഉം 50ഉം വർഷമായെന്നും ഏതെങ്കിലും വ്യക്തികൾക്ക് എതിരല്ലെന്നും കപിൽ സിബൽ വ്യക്തമാക്കി.
സുപ്രീംകോടതിയിലെ ടെർമിനൽ ലിസ്റ്റിൽ കേസുകൾ വരുന്നത് കംപ്യൂട്ടറൈസ്ഡ് രീതിയിലാണെന്നും അതിൽ ചീഫ് ജസ്റ്റിസിന് പങ്കില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, നൂറുകണക്കിന് കേസുകൾ സുപ്രീംകോടതിയിലെത്തുമെന്നും ആഴ്ചയിൽ രണ്ടും മൂന്നും തവണ കൊളീജിയം ചേർന്ന് ഇൗ കേസുകൾ ആർക്ക് കൊടുക്കണമെന്ന് പറയാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന്, കോടതിയെ സഹായിക്കാൻ അറ്റോണി ജനറലിനോട് ആവശ്യപ്പെട്ട ബെഞ്ച് കേസ് 27ന് വീണ്ടും പരിഗണിക്കുെമന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.