ന്യൂഡൽഹി: ഇതര മതസ്ഥനെ വിവാഹം കഴിക്കുന്നതിലൂടെ ഒരു സ്ത്രീ സ്വാഭാവികമായി ഭർത്താവിെൻറ മതത്തിലേക്ക് മാറില്ലെന്ന് സുപ്രീംകോടതി. ഹിന്ദുമതവിശ്വാസിയെ വിവാഹം കഴിച്ച ഗൂൽറോഖ് എം. ഗുപ്ത എന്ന പാഴ്സി യുവതിയെ മതാചാരപ്രകാരം മാതാപിതാക്കളുടെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിന് അനുവദിക്കാമോയെന്ന കേസിൽ വാദം കേൾക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ അഞ്ചംഗ ഭരണഘടന െബഞ്ച് ഇൗ നിരീക്ഷണം നടത്തിയത്.
യുവതിയെ അന്ത്യകർമങ്ങൾക്ക് അനുവദിക്കാമോ എന്നത് സംബന്ധിച്ച് പാഴ്സി ട്രസ്റ്റുമായി ആലോചിച്ച് തീരുമാനമെടുത്ത് ഡിസംബർ 14ന് കോടതിയെ അറിയിക്കാൻ വൽസാദ് പാഴ്സി ട്രസ്റ്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തോട് കോടതി ആവശ്യപ്പെട്ടു. ഹിന്ദുവിനെ വിവാഹം കഴിക്കുന്ന പാഴ്സി യുവതിക്ക് സ്വന്തം മതവും പിതാവിെൻറ അന്ത്യകർമങ്ങൾ നിർവഹിക്കാനുള്ള അവകാശവും നഷ്ടമാകുമെന്നുള്ള ആചാരം ശരിവെച്ച 2010ലെ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെയാണ് ഗൂൽറോഖ് എം. ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, ഇതര മതസ്ഥനുമായുള്ള വിവാഹത്തിലൂടെ സ്ത്രീയുടെ മതം നഷ്ടമാകുമെന്ന് നിയമമില്ലെന്നും പ്രത്യേക വിവാഹ നിയമപ്രകാരം സ്വന്തം മതവിശ്വാസം സംരക്ഷിച്ചുകൊണ്ടുതന്നെ രണ്ട് പേർക്ക് വിവാഹം കഴിച്ചു ജീവിക്കാനാകുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് 14ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.