അന്ധവിശ്വാസം; ആറ് മാസം പ്രായമായ പെൺകുട്ടിയെ അമ്മ കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ്: തെലങ്കാനയിൽ അന്ധവിശ്വാസം മൂലം 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്നു.  ആറു മാസം പ്രായമായ പെൺകുട്ടിയാണ് അരുംകൊലക്ക് ഇരയായത്.

സൂര്യപേട്ട് ജില്ലയിലെ മേഖലാപതി തണ്ഡയിൽ ആണ് നടുക്കുന്ന സംഭവം. തന്‍റെ ദുരിതങ്ങളുടെയെല്ലാം കാരണം കുഞ്ഞാണെന്ന് വിശ്വസിച്ചാണ് അമ്മ ഭാരതി ഈ കടുംകൈ ചെയ്തത്രെ. അധ്യാപനത്തിൽ ബിരുദമെടുത്ത  ഭാരതി കഴിഞ്ഞ ഏതാനും മാസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നു. ദിവസങ്ങളോളം ഇവർ പൂജയും പ്രാർഥനയുമായി കഴിയുകയായിരുന്നു. പൂജക്കിടയിലാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Superstitious woman kills her daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.