മസാല ദോശ ഇനി 6 രൂപക്ക് കിട്ടില്ല; പാർലമെൻറ് കാൻറീനിൽ സബ്സിഡി നിർത്തി

ന്യൂഡൽഹി: എം.പിമാർക്കും മറ്റും ഭക്ഷണം നൽകിയിരുന്ന പാർലമെൻറിലെ കാൻറീനിൽ സബ്സിഡി നിർത്തി. ലോക്സഭ സ്പീക്കർ ഓം ബിർളയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വർഷത്തിൽ എട്ടു കോടി രൂപ ലാഭിക്കാമെന്നാണ് കരുതുന്നത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം മട്ടൻ കട്ലറ്റ് 18 രൂപ, എല്ലോട് കൂടിയ മട്ടൻ കറി 20 രൂപ, മസാല ദോശ ആറു രൂപ എന്നിങ്ങനെയായിരുന്നു സബ്സിഡി നിരക്ക്. എന്നാൽ, സബ്സിഡി പിൻവലിച്ച ശേഷമുള്ള വില വിവരം ലഭ്യമായിട്ടില്ല. 29ന് തുടങ്ങാനിരിക്കുന്ന പാർലമെൻറ് സമ്മേളനത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സബ്സിഡി വെട്ടിക്കുറച്ച വിവരം സ്പീക്കർ അറിയിച്ചത്.

52 വർഷമായി പാർലമെൻറ് കാൻറീൻ നടത്തിയിരുന്നത് നോർത്തേൺ റെയിൽവേ ആയിരുന്നു. പാർലമെൻറ് കാറ്ററിങ്ങിൽനിന്നുള്ള നിന്നുള്ള വാർഷിക വരുമാനം 15 മുതൽ 18 കോടി രൂപ വരെയായിരുന്നു. ഈ വർഷം മുതൽ ഇന്ത്യൻ ടൂറിസം ഡെവലപ്മെൻറ് കോർപറേഷനാണ് കാൻറീൻ നടത്തുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.