ന്യൂയോർക്ക്: ലോകത്താകെ എട്ടായിരത്തോളം പേരുടെ മരണത്തിനിടയാക്കി വ്യാപനം തുടരുന്ന കോവിഡ് 19 വൈറസിന് മന ുഷ്യശരീരത്തിന് പുറത്ത് ദിവസങ്ങളോളം അതിജീവിക്കാനാകുമെന്ന് പഠനം. രോഗിയുടെ സ്രവങ്ങളിലൂടെ പുറത്ത് വരുന്ന വൈറസ് സമീപ അന്തരീക്ഷത്തിൽ മണിക്കൂറുകളോളം നിൽക്കുമെന്നും ‘ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഒാഫ് മെഡിസിൻ’ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ചെറുവായുകണികകളിൽ ഈ വൈറസ് മൂന്ന് മണിക്കൂറോളം അതിജീവിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ചെമ്പ് പ്രതലത്തിൽ നാലു മണിക്കൂറും കാർഡ്ബോർഡ് പോലുള്ള വസ്തുക്കളിൽ 24 മണിക്കൂറും പ്ലാസ്റ്റിക് സ്റ്റീൽ പോലുള്ളവയിൽ മൂന്ന് ദിവസം വരെയും മറ്റൊരു ഇരയെ കാത്ത് ഇരിക്കാൻ കോവിഡ് 19 വൈറസിനാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
രോഗം തീവ്രമാകുന്ന അവസ്ഥയിൽ രോഗി കൂടുതൽ സ്രവം പുറന്തള്ളാനുള്ള സാഹചര്യമുള്ളതിനാൽ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ N95 മാസ്കുകൾ േപാലുള്ള മുൻകരുതലെടുക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ലക്ഷണങ്ങൾ പുറത്ത് കാണിക്കാത്ത അവസ്ഥയിൽ പോലും ഒരാൾക്ക് വൈറസ് വാഹകനാകാനും മറ്റുള്ളവരിലേക്ക് വൈറസ് പടർത്താനും കഴിയുന്നു എന്നതാണ് കോവിഡ് 19 നെ കൂടുതൽ അപകടകരമാക്കുന്നത്. രോഗവാഹകരാകാൻ സാധ്യതയുള്ളവർ പരമാവധി മുൻകരുതലുകളെടുത്ത് മറ്റുള്ളവരിലേക്ക് പടരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് കൂടുതൽ പ്രായോഗികമായ സാമൂഹ്യ പ്രതിരോധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.