ന്യൂഡൽഹി: അധ്യാപകരും ഉദ്യോഗസ്ഥരും വിദ്യാർഥികളോട് ഏതെങ്കിലും തരത്തിലുള്ള ജാതിവിവേചനമോ വേർതിരിവോ കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ(യു.ജി.സി). സർവകലാശാലകൾക്കും കോളജുകൾക്കുമാണ് നിർദേശം. 2020-21 വർഷത്തിൽ ജാതി വിവേചനം അനുഭവിച്ചവർ നൽകിയ പരാതിയിൽ കൈക്കൊണ്ട നടപടികളും യു.ജി.സി ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടിക ജാതി-പട്ടിക വർഗ വിദ്യാർഥികൾ ഒരു തരത്തിലുള്ള വിവേചനത്തിനും ഇരയാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
സർവകലാശാലകളും കോളജുകളും അവരുടെ വെബ്സൈറ്റുകളിൽ ജാതി അധിക്ഷേപത്തിനെതിരെ പരാതി നൽകുന്നതിന് പ്രത്യേക പേജ് സജ്ജീകരിക്കണം. ൈവസ് ചാൻസലർമാരുടെയും രജിസ്ട്രാർമാരുടെയും ഒാഫിസുകളിൽ പരാതി നൽകുന്നതിന് സൗകര്യം ഒരുക്കണമെന്നും യു.ജി.സി സെക്രട്ടറി രജനീഷ് ജയിൻ സർവകലാശാലകൾക്ക് അയച്ച കത്തിൽ പറയുന്നു. പട്ടിക ജാതി-പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ പരാതി പരിഹാരത്തിനായി പ്രത്യേക സമിതികൾ രൂപവത്കരിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.