അഅ്സംഗഢ്: വ്യാജ കാവൽക്കാരന് യഥാർഥ കാവൽക്കാരനെ ഭയമായതിനാലാണ്, വാരാണസിയിൽ മുൻ ബി.എസ്.എഫ് ജവാെൻറ പത്രിക തള്ളിയതെന്ന് സമാജ്വാദി പാർട്ടി നേതാവ് ധർമേന്ദ്ര യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിൽ മുൻ ജവാൻ തേജ് ബഹാദൂറിെൻറ പത്രിക തള്ളിയതിനു പിന്നിൽ ബി.ജെ.പിയുടെ ഇടപെടലാണെന്ന വാർത്തകൾക്കു പിന്നാലെയാണ്, ആരോപണത്തിെൻറ കുന്തമുന മോദിക്കുനേരെ തിരിച്ച് എസ്.പി രംഗത്തെത്തിയത്.
‘‘തേജ് ബഹാദൂറിെൻറ പത്രിക തള്ളിയതിനു പിന്നിൽ ബി.ജെ.പിയുടെ ഗൂഢാലോചനയാണ്. വ്യാജ ചൗക്കിദാർ, യഥാർഥ ചൗക്കിദാറിനെ ഭയക്കുന്നു. പത്രിക തള്ളിയ ദിവസം ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മുതൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെയുള്ളവർ വാരാണസിയിൽ തമ്പടിച്ചത് അതിനുവേണ്ടി ആയിരുന്നു. അവകാശങ്ങൾക്കുവേണ്ടി ഇറങ്ങിത്തിരിച്ച ജവാെൻറ പോരാട്ടത്തെ ദുർബലപ്പെടുത്താമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇതിന് ജനങ്ങൾ മറുപടി നൽകും’ -എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന അഅ്സംഗഢിൽ ധർമേന്ദ്ര യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.