സൈനികർക്ക് മോശം ഭക്ഷണമെന്ന് ആരോപിച്ച ജവാെൻറ മകൻ മരിച്ച നിലയിൽ

ന്യൂഡൽഹി: സൈനികർക്ക് മോശം ഭക്ഷണമാണ് നൽകുന്നതെന്ന ആരോപണമുന്നയിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ച െയ്തതിെൻറ പേരിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ട സൈനികെൻറ മകൻ മരിച്ച നിലയിൽ. ബി.എസ്.എഫ് ജവാൻ തേജ് ബ ഹദൂർ യാദവിെൻറ 22കാരനായ മകൻ രോഹിതിനെയാണ് ഹരിയാനയിെല റവേരിയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയിൽ തോക്ക് പിടിച്ച നിലയിൽ അടച്ചിട്ട മുറിക്കുള്ളിലായിരുന്നു മൃതദേഹം.

കുടുംബം അറിയിച്ചതിനെ തുടർന്ന് സ്ഥലെത്തത്തിയ പൊലീസാണ് മുറി തുറന്ന് അകത്ത് കയറിയത്. മുറിയുടെ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടക്കയിൽ കിടക്കുന്ന മൃതദേഹത്തിെൻറ കൈയിൽ പിസ്റ്റളുണ്ടായിരുന്നുവെന്നും പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്നും പൊലീസ് വ്യക്തമാക്കി.

രോഹിതിെൻറ പിതാവ് തേജ് ബഹദൂർ യാദവ് കുംഭമേളയിൽ പെങ്കടുക്കുന്നതിനായി പ്രയാഗ്രാജി(അലഹാബാദ്)ലേക്ക് പോയതാണ്. അദ്ദേഹത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

2017ലാണ് ജവാനെതിരെ ബി.എസ്.എഫ് കോടതിതല അന്വേഷണം നടത്തിയത്. കരിഞ്ഞ ചപ്പാത്തിയും വെള്ളംപോലുള്ള ദാലുമാണ് ജവാൻമാർക്ക് ഭക്ഷണമായി നൽകുന്നതെന്നായിരുന്നു തേജ് ബഹദൂറിെൻറ ആരോപണം. വിഡിയോ ൈവറലായതിനെ തുടർന്ന് അേദ്ദഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് കാട്ടി പിരിച്ചുവിടുകയായിരുന്നു.

Tags:    
News Summary - Son Of BSF Jawan Who Made "Bad Food" Videos Found Dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.