ന്യൂഡൽഹി: രാഹുൽ ഗാന്ധിയും താനും റഫാൽ വിഷയം ചർച്ച ചെയ്തുവെന്നത് കളവാണെന്ന ഗോവ മ ുഖ്യമന്ത്രി മനോഹർ പരീകറുടെ പ്രസ്താവനക്ക് മറുപടിയുമായി രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് കടുത്ത സമ്മർദം നേരിടുകയാണ് പരീകർ എന്നാണ് രാഹുൽ പറഞ്ഞത്. അസുഖബാധിതനായ പരീകറെ കഴിഞ്ഞദിവസമാണ് രാഹുൽ ഗോവയിൽ സന്ദർശിച്ചത്.
മോദി ചെലുത്തിയ സമ്മർദമാണ് പരീകറുടെ അസാധാരണമായ പ്രതികരണത്തിന് കാരണമെന്ന് രാഹുൽ ട്വിറ്ററിൽ പറഞ്ഞു. പരീകർ എനിക്കെഴുതിയ കത്ത്, എെൻറ ൈകയിലെത്തും മുമ്പ് മാധ്യമങ്ങൾക്കാണ് കിട്ടിയത്. പുതിയ സാഹചര്യത്തിൽ, പരീകർക്ക് മറുപടി അയക്കാൻ നിർബന്ധിതനായിരിക്കുകയാണ്. രാജ്യത്തിെൻറ മുൻ പ്രതിരോധമന്ത്രിക്ക് ഒരിക്കൽകൂടി വേഗത്തിലുള്ള രോഗമുക്തി ആശംസിക്കുന്നു.
പനാജിയിൽ നടന്ന കൂടിക്കാഴ്ച തീർത്തും സ്വകാര്യ സ്വഭാവമുള്ളതായിരുന്നു. അതിെൻറ വിശദാംശങ്ങൾ ഞാൻ പങ്കുവെച്ചിട്ടില്ല. റഫാൽ വിഷയം രാജ്യം ചർച്ചചെയ്യുന്നതാണ്. അക്കാര്യം പ്രസംഗത്തിൽ പരാമർശിക്കുക മാത്രമാണുണ്ടായത് -രാഹുൽ പറഞ്ഞു. തന്നെ അഞ്ചുമിനിറ്റ് സന്ദർശിച്ച രാഹുൽ അത് പിന്നീട് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് ബുധനാഴ്ച പരീകർ ആരോപിച്ചത്.
അതിനിടെ, രാഹുൽ ഗാന്ധി ജന്മനാ കളവുപറയുന്ന ആളാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. റഫാൽ വിഷയത്തിൽ ബാധകേറിയപോലുള്ള സംസാരമാണ് രാഹുൽ നടത്തുന്നതെന്നും അവർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. കുടുംബവാഴ്ചയുടെ ജനാധിപത്യത്തിൽ യോഗ്യതക്കും സമർപ്പണത്തിനും കാര്യക്ഷമതക്കും ഒരു പങ്കുമില്ല. പഴയ അബദ്ധങ്ങളെ പ്രതിരോധിക്കുകയാണ് അവർ ചെയ്യുക. നെഹ്റുവിെൻറ കാലത്തെ കശ്മീർ അബദ്ധവും ചൈന യുദ്ധവുമെല്ലാം കോൺഗ്രസ് പ്രതിരോധിക്കുന്നത് നോക്കുക.
പുതിയ സാഹചര്യത്തിൽ രാഹുലുമായി സാമൂഹികബന്ധം പുലർത്തുന്നതുപോലും അപകടമാണെന്ന് രാഷ്ട്രീയക്കാർ തിരിച്ചറിയുകയാണ്. രാഹുലിന് മാനസിക പ്രശ്നമുണ്ട്. െപാതുജീവിതത്തിന് ചേർന്ന സ്വഭാവമല്ല അത്. വിവിധ വ്യക്തികളുമായി നടത്തിയ സംഭാഷണങ്ങൾ സ്വന്തം നിലയിൽ മാറ്റുകയാണ് രാഹുലെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.