മുംബൈ: വാക്കിലായാലും സന്ദേശത്തിലായാലും മുംബൈക്ക് പകരം ബോംെബ എന്നു പ്രയോഗിച്ചാൽ കളി കാര്യമാകും. അത് മുസ്ലിംവേഷത്തിലാണെങ്കിൽ പറയുകേയ വേണ്ട. അതാണ് ഉർദു പഠനക്യാമ്പിൽ പെങ്കടുക്കാൻ നഗരത്തിലെത്തിയ മഞ്ചേരി ജാമിഅതുൽ ഹികമിയ്യയിലെ വിദ്യാർഥികളുടെ അനുഭവപാഠം. മുംബൈയിലെത്തിയത് സുഹൃത്തിനെ അറിയിച്ച് അയച്ച ‘റീച്ച്ഡ് ബോംബ്’ എന്ന പാതിസന്ദേശവും ബോംബ്, ബോംബെന്ന തമാശ പ്രതികരണവും ആറ് വിദ്യാർഥികളെയും കൊണ്ടെത്തിച്ചത് പൊലീസ് വലയിലാണ്. അടുത്തിരുന്ന് മൊബൈലിലേക്ക് ഒളിഞ്ഞുനോക്കിയയാൾ പൊലീസിനെ വിവരം അറിയിച്ചതാണ് കെണിയായത്.
തിങ്കളാഴ്ച നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ കോഴിക്കോടുകാരൻ ഉവൈസ്, മലപ്പുറം സ്വദേശികളായ അബ്ദുൽ റഉൗഫ്, മുഹമ്മദ് അസ്ലം, പാലക്കാടുകാരായ സയ്യിദ് മുസ്തഫ, യു.എസ് യൂനുസ്, ലക്ഷദ്വീപുകാരൻ മുഹമ്മദ് ആദിൽ എന്നിവരാണ് 24 മണിക്കൂറോളം മുംബൈ റെയിൽേവ പൊലീസിെൻറ കസ്റ്റഡിയിൽ കഴിഞ്ഞത്. വ്യാഴാഴ്ച രത്നഗിരിക്കടുത്ത് രജാപുരിൽ നടക്കുന്ന ഉർദു പഠന ക്യാമ്പിൽ പെങ്കടുക്കാൻ മുംബൈയിൽ എത്തിയതായിരുന്നു ഇവർ. പനവേലിൽ നിന്ന് മുംബൈ സി.എസ്.ടിയിലേക്കുള്ള സബർബൻ ട്രെയിൻ യാത്രക്കിടെയായിരുന്നു അറിയാതെ കുരുക്കുവീണ വാട്സ്ആപ് ചാറ്റ് നടന്നത്.
ചാറ്റിൽ സംശയം തോന്നിയ യാത്രക്കാരൻ അവരറിയാതെ മൊബൈലിൽ പടവുമെടുത്ത് വഴിമധ്യേ കുർളയിൽ ഇറങ്ങി റെയിൽേവ പൊലീസിന് വിവരം കൈമാറുകയായിരുന്നു. കുർള െറയിൽേവ പൊലീസ് വിവരംനൽകിയതിനെതുടർന്ന് സി.എസ്.ടിയിൽ ട്രെയിനിറങ്ങിയപ്പോൾ റെയിൽേവ പൊലീസ് ആറുപേരെയും പിടികൂടി. സി.എസ്.ടി റെയിൽേവ പൊലീസ് കുർള പൊലീസിനും അവർ തിങ്കളാഴ്ച രാത്രി 12 ഒാടെ വാഷി റെയിൽേവ പൊലീസിനും കൈമാറി.
നിഷ്കളങ്കരായ വിദ്യാർഥികളാണെന്നും സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വാഷി റെയിൽേവ പൊലീസ് സീനിയർ ഇൻസ്പെക്ടർ സുരേഷ് പാട്ടീൽ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ആറുപേരെയും വിട്ടയച്ചത്. ബോംബെ കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ മാണിക്കോത്ത് മഹ്മൂദ്, സി.എച്ച്. അബ്ദുറഹ്മാൻ, വി.കെ. ഖാദർ ഹാജി എന്നിവരും മുംബൈ മർകസ് ചെയർമാൻ ഇസ്മായിൽ അംജദിയും ഇവരുടെ സഹായത്തിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.