ന്യുഡൽഹി: ധൃതിപിടിച്ച് കോവിഡ് വാക്സിൻ പുറത്തിറക്കാനുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിെൻറ ( ഐ.സി.എം.ആർ) നീക്കം മോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനത്തിന് വേണ്ടി മാത്രമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ഉത്തരവ് ഇടുന്നതിനനുസരിച്ച് ക്രമീകരിക്കാന്‍ കഴിയില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
വാക്സിന് സംബന്ധിച്ച് ഗുരുതരമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച തെളിവുകള്‍ വിലയിരുത്താതെ വാക്സിന് ലോഞ്ച് ചെയ്യുന്ന തീയതി എങ്ങനെ ഐ.സി.എം.ആറിന് തീരുമാനിക്കാന്‍ സാധിക്കും.
പ്രധാനമന്ത്രിക്ക് സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപനം നടത്തുന്നതിനു വേണ്ടി ഐ.സി.എം.ആര് കോവിഡ് വാക്സിന് വേഗത്തില്‍ ഉല്പാദിപ്പിക്കാന് ശ്രമിക്കുകയാണെന്നും വിവിധ ട്വീറ്റുകളിലായി യെച്ചൂരി കുറ്റപ്പെടുത്തി. ആഗസ്റ്റ് 15ന് കോവിഡ് വാക്സിൻ പുറത്തിറക്കാനുള്ള കഠിന ശ്രമത്തിലാണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞിരുന്നു. കോവിഡ് വാക്സിൽ നിർദ്ദിഷ്ട സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ അത് ഗൗരവമായി കാണുമെന്ന് ക്ലിനിക്കൽ പരീക്ഷണത്തിന് ചുമതലപ്പെടുത്തിയ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ ഐ.സി.എം.ആർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.