ന്യൂഡൽഹി: വൈവാഹിക തർക്കങ്ങളിൽ മക്കളെ വിട്ടുകിട്ടുന്ന കാര്യത്തിൽ ഏക സിവിൽ നിയമം വ േണമെന്ന ആവശ്യത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിെൻറ മറുപടി തേടി. ലണ്ടനിലെ പ്രവാസി ഇന്ത്യക്കാരി സുലോചന റാണി സമർപ്പിച്ച ഹരജിയിൽ മലയാളി അഭിഭാഷകൻ കാളീശ്വരം രാജിെൻറ വാദത്തെ തുടർന്നാണ് സുപ്രീംകോടതി നടപടി.
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിൽ ദമ്പതികളിൽ ഒരാൾക്ക് മാത്രമാണ് മക്കളെ വളർത്താനുള്ള അനുമതി കിട്ടുന്നതെന്നും അത് മിക്കവാറും പുരുഷനായിരിക്കുമെന്നും സുലോചനയുടെ അഭിഭാഷകൻ വാദിച്ചു. വ്യക്തി നിയമങ്ങളും പ്രത്യേക നിയമങ്ങളും ലിംഗവിവേചനമുള്ളതാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യതക്ക് വിരുദ്ധമാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.